കിടപ്പുമുറിയിലെ പാതി തുറന്ന ചുവരലമാരി അപ്പോഴാണ് ശ്രദ്ധയിൽപ്പതിഞ്ഞത്. തുറന്നു നോക്കി.?ഏറെ പരിഭ്രമത്തോടെ. കല്യാണാഭരണങ്ങളുടെ ഒഴിഞ്ഞ വർണ്ണപ്പെട്ടി……..

സെൽഫി സ്റ്റിക് എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട് “രവിയേട്ടാ, നമുക്കിറങ്ങാം. സന്ധ്യയാകാറായി” നിർമ്മല പറഞ്ഞു. ടീപ്പോയിലിരുന്ന കപ്പിലെ ബാക്കി കാപ്പി കുടിച്ചു തീർത്ത്, രവി പുറത്തേക്കു നടന്നു. ഒപ്പം, നിർമ്മലയും. മുറ്റത്തു വച്ച ഹോണ്ടാ ആക്ടീവ സ്റ്റാർട്ട് ചെയ്തു. നിർമ്മല, വന്നു പുറകിൽ കയറി. സ്കൂട്ടർ മുന്നോട്ടെടുക്കും മുൻപ്, രവി ഉമ്മറക്കോലായിലേക്ക് നോക്കി. നിറചിരിയുമായി കൈവീശി നിൽക്കുന്ന ആതിഥേയരോട് ഒരാവർത്തി കൂടി പറഞ്ഞു. “അപ്പോൾ, മറക്കേണ്ട; വരുന്ന ഞായറാഴ്ച്ച, നിഖിതയുടെ വിവാഹത്തിന് എല്ലാവരും വരണം. നമ്മുടെ മുറ്റത്തു … Read more

മാതാപിതാക്കൾ നേരത്തെ മരിച്ചു. അതിനു ശേഷമാണ്, കടം വീട്ടി വീണ്ടെടുത്ത പന്ത്രണ്ടു സെൻ്റു പുരയിടം അയാൾ വിറ്റത്. മൂത്ത പെങ്ങളുടെ കല്യാണത്തിനും, ഇളയവളുടെ ടീച്ചർ ജോലിക്കുള്ള കരുതൽക്കാശായും…….

വല്ല്യേട്ടൻ എഴുത്ത്::- രഘു കുന്നുമ്മക്കര പുതുക്കാട് അവർ, നാലു മക്കളായിരുന്നു. അയാൾക്കു താഴെ രണ്ടു സഹോദരിമാരും, ഒരനുജനും. കൗമാരത്തിൽ, അയാളുടെ വീട്ടിലെ ട്രങ്കിലെ ശേഖരം മുഴുവൻ വിവിധ ബാങ്കുകളുടെ റജിസ്ട്രേഡ് നോട്ടി സുകളായിരുന്നു. തിരികെയടയ്ക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും, മാതാപിതാക്കൾ വരുത്തിക്കൂട്ടിയ ബാധ്യതകളുടെ ബാക്കിപത്രങ്ങൾ.മക്കളുടെ വിദ്യാഭ്യാസത്തിനും പരമവൈഭത്തിനുമല്ലേയെന്നു സീമന്തപുത്രൻ ആശ്വസിച്ചു. പെരുകിയ ഋണബാധ്യതകൾ, അയാളുടെ വിദ്യാഭ്യാസം ഹൈസ്കൂളിലൊതുക്കി. അയാളിന്നൊരു ചരക്കുലോറിയുടെ ഡ്രൈവറാണ്. മാതാപിതാക്കൾ നേരത്തെ മരിച്ചു. അതിനു ശേഷമാണ്, കടം വീട്ടി വീണ്ടെടുത്ത പന്ത്രണ്ടു സെൻ്റു പുരയിടം അയാൾ വിറ്റത്. … Read more

ഈ മ ദ്യം, ഏതു ഹൃദയങ്ങളിലേ അഗ്നിയേയാണ് കെടുത്തിയിരിക്കുന്നത്??ശ്യാം, സ്വയം ചോദിച്ചു. വ്യഥകളേയും, കോപതാപങ്ങളേയും, ക്ഷണിക സന്തോഷങ്ങളേയും പൊലിപ്പിക്കുക മാത്രമല്ലേ, ഈ ദ്രാവകം ചെയ്തു കൊടുക്കുന്നത്…….

വേട്ട എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് പുഴ, ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. വേനൽ, പുഴയെ ഏറെ മെലിയിച്ചു കളഞ്ഞിരിക്കുന്നു. ശ്യാമപ്രസാദ് പുഴയിലേക്ക് മിഴിനട്ട്, പടവുകൾ മെനഞ്ഞ തീരത്തു വെറുതേ നിന്നു. പടിഞ്ഞാറിന് ചെഞ്ചുവപ്പ്. ഒരു പകൽ കൂടി, വിട പറഞ്ഞകലുകയാണ്. ചുവപ്പ്, പുഴയിൽ പ്രതിഫലിച്ചു. അലയിളക്കങ്ങളിൽ അതിനു തിളക്കമേറി. ജലനിരപ്പ് അവസാന കൽപ്പടവുകളിലേക്ക് പിൻമാറിയിരിക്കുന്നു. ജനുവരിയിൽ തന്നേ, പുഴ ഇത്രമേൽ ലോപിച്ചിരിക്കുന്നു. വറുതിയുടെ വേനൽ വരാനിരിക്കുന്നതേയുള്ളൂ. തീരത്തെ പുൽക്കൊടിത്തുമ്പുകൾ ഗ്രീഷ്മജ്വാലകളിൽ ഇപ്പോളേ കരിയാൻ തുടങ്ങുന്നു.?അന്തിയോടൊപ്പം മകരം ശീതക്കാറ്റിനേയും കൂടെക്കൂട്ടുന്നു. … Read more

അവൾ, അവനരികിലേക്കു ചെന്നു. സോഫായിൽ, അവൻ്റെയടുത്തിരുന്നു. അവൻ്റെ മുഖം, സ്വന്തം മുഖത്തേക്കു കൈ കൊണ്ടു തിരിച്ചു. അവൻ, അവളുടെ മിഴികളിലേക്കു നോക്കി…….

പെരുമഴക്കാലം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ആറു മാസങ്ങൾക്കു മുൻപ്, “നിങ്ങള്, ഉണ്കഴിക്കണുണ്ടോ ഇപ്പോൾ? അച്ഛനുമമ്മയും, പിള്ളേരുമൊക്കെ കഴിച്ചു. അവര് വിശ്രമിക്ക്യാ, പിള്ളേര്, വീണ്ടും കമ്പ്യൂട്ടറിൽ ഗെയിമു കളിക്ക്യാ നിരിക്കണൂ. ഇപ്പോൾ കഴിക്കണുണ്ടെങ്കിൽ, നമുക്ക് ഒരുമിച്ചിരുന്നു കഴിക്ക്യാം ട്ടാ.നാലുമണീടെ ബസ്സിന്, ഞാൻ വീട്ടിൽ പോവും ട്ടാ, പത്തുദിവസം ഞാനും പിള്ളാരും അവിടെയാകും, ചിലപ്പോൾ, രണ്ടാഴ്ച്ച തികച്ചും നിക്കും” ഹാളിലെ ടെലിവിഷനിലെ വാർത്തകളിൽ മിഴികളുറപ്പിച്ച്, അവൻ മറുപടി പറഞ്ഞു. “നിക്കണതൊക്കെ കൊള്ളാം, നീ കിടന്നുറങ്ങി, പിള്ളാർക്ക് ആപത്തൊന്നും വരാൻ പാടില്ല. … Read more

നാലു വർഷങ്ങൾ എത്ര വേഗമാണ് കടന്നുപോയത്.ജീവിതത്തെ മാറ്റിമറിച്ച നാലാണ്ടുകൾ. ദുബായിലെ ജോലി എന്നത്, തീർത്തും അപ്രതീക്ഷിതമായി കൈവന്നതാണ്………

കൈവഴികൾ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ഇരുപത് മിനിറ്റു നീണ്ട കാത്തിരിപ്പിന് അറുതിയായി. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ ഫ്ലാറ്റുഫോമിൽ നിന്നും, ഷൊർണ്ണൂർ പാസഞ്ചർ ഇഴഞ്ഞു നീങ്ങാനാരംഭിച്ചു. വലതുവശത്ത്, ഒരോരുത്തർക്ക് ഇരിക്കാവുന്ന വിൻഡോ സീറ്റുകളിലൊന്നാണ് അനിൽ തിരഞ്ഞെടുത്തത്. അഭിമുഖമായി ഒരു പെൺകുട്ടിയിരിപ്പുണ്ട്. നഗരത്തിലെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരിയായിരിക്കാം അവൾ.ഇയർഫോൺ ചെവിയിൽ തിരുകി, മൊബൈൽ ഫോണിൽ പാട്ടും കേട്ട് അവളങ്ങനെ കണ്ണടച്ചിരുന്നു. എത്ര പൊടുന്നനേയാണ് തീവണ്ടിയിലെ ഇരിപ്പിടങ്ങൾ നിറഞ്ഞത്. മിക്കവാറും പേർ, സ്ഥിരം സഞ്ചാരികൾ. അവർ ഒത്തുകൂടി … Read more

അവൾ പുറകിലൂടെ വന്ന്, അയാളെ കെട്ടിപ്പിടിച്ചു. നിങ്ങളുടെയൊരു പിണക്കം. അവൾ പിറുപിറുത്തു. അവളുടെ പരിചിത ഗന്ധത്തിൽ, ദിവാകരൻ പിണക്കം മറന്നു…….

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു..കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട് ബൾബ് ഇരുളകറ്റി. മുകളിൽ കറങ്ങിത്തിരിയുന്ന ഫാനിൻ്റെ കടകട ശബ്ദത്തിലേക്കു മുറിയകമൊതുങ്ങി. രത്നവല്ലിയുടെ ചിന്തകളിൽ, കഴിഞ്ഞ ദിവസങ്ങളുടെ ഓർമ്മച്ചിത്രങ്ങൾ ആരും ക്ഷണിക്കാതെ കടന്നുവന്നു. പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്..പിണക്കങ്ങൾ എന്നത്, പതിനെട്ടു … Read more

അവൾ, ഉറങ്ങുന്ന കുഞ്ഞിനേ നോക്കി പിറുപിറുത്തു. വീണ്ടും, മൊബൈൽ ഫോണിൻ്റെ ചതുര സ്ക്രീനിലേക്കു മിഴികൾ ചലിപ്പിച്ചു. അവളുടെ മുഖത്ത്, വീണ്ടും പുഞ്ചിരികളും ശോണിമയും വിടർന്നു………

അവസ്ഥാന്തരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്. ഭഗവതിക്കാവിലാണ് കെട്ട്. അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും. മധുവും, മായയും മോളും തലേദിവസം മുതൽ അവിടെയുണ്ടാകണം, കല്ല്യാണക്കുറി വീട്ടിൽ ഇട്ടു പോരാൻ മനസ്സു വന്നില്ല. ടൗണിലേക്കു മാറിയാലും, മധുക്കുട്ടൻ എന്നും ഞങ്ങൾക്ക് മോനേപ്പോലെയല്ലേ, കണ്ടു പറയുന്നതാണ് ഭംഗി. മൂന്നു തവണ വന്നപ്പോഴും, വീട്ടിൽ ആളില്ലായിരുന്നു. … Read more

അനുജത്തിക്കു പണമേ കുറവുള്ളൂ, സാമർത്ഥ്യവും സ്വാർത്ഥതയും വേണ്ടുവോളമുണ്ടെന്നു കാലം തെളിയിച്ചു. വിസിറ്റിംഗ് വിസയിൽ, അവളുടെ അമ്മയും ആങ്ങളയും പലകുറി അമേരിക്ക സന്ദർശിച്ചു……

കൂടപ്പിറപ്പ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, ചായ്പ്പിലെ കട്ടിലിൽ അയാൾ അലസനായി കിടന്നു.?നാലുവയസ്സുകാരനായ ഏകപുത്രൻ അവളുടെ കൂടെ അടുക്കളയിലുണ്ട്. ഒച്ച കേൾക്കാനുണ്ട്. അകത്തളത്തിലെ റേഡിയോയിൽ നിന്നും എൺപതുകളുടെ ഒടുവിലെ ഒരു ഗാനം ഒഴുകി വരുന്നു. അയാൾക്ക് കൂടപ്പിറപ്പിനെ ഓർമ്മ വന്നു. അനുജന് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്.?കണ്ണുകൾ ക്ലോക്കിലേക്കു സഞ്ചരിച്ചു. രാവിലെ 7.30.അമേരിക്കയിൽ, അനുജനിപ്പോൾ പന്ത്രണ്ടു മണിക്കൂർ പുറകിലായിരിക്കും.?അവനവിടെ രാത്രിയായിരിക്കും. അവൻ്റെ ഭാര്യയും … Read more

എന്നും കുന്നും ഈ ഓർഡറുകൾ വാങ്ങിപ്പണിത് കടക്കാരേ രക്ഷിച്ചിട്ടു എന്തു കാര്യം. ഈ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഇനിയുമെത്ര നാൾ കാക്കണം, സമ്പന്നനാകാൻ……..

രാജീവേട്ടൻ രചന:-രഘു കുന്നുമ്മക്കര പുതുക്കാട് വെള്ളിയാഴ്ച്ച. സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള. ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി സൂചിപ്പിച്ചു. “അരുൺ, മാലകളെല്ലാം നമുക്ക് ശനിയാഴ്ച്ച രാത്രി തന്നെ തീർക്കണം ട്ടാ, ഞായറാഴ്ച്ച പതിനൊന്നു മണിക്ക് എനിക്കൊരു പെണ്ണുകാണൽ ചടങ്ങുണ്ട്. എത്ര വൈകിയാലും, ശനിയാഴ്ച്ചക്കു തന്നെ തീർക്കാം ട്ടാ” അരുൺ, തല കുലുക്കി. ഒരുദിവസം നേരത്തേ ജോലി തീർന്നാൽ, അത്രയും നേരത്തേ ആഭരണം ഷോപ്പിലെത്തിച്ച് അടുത്ത ഓർഡർ വാങ്ങാം. … Read more

പോസ്റ്റു ഗ്രാജ്വേഷൻ പൂർത്തിയാക്കണം എന്നായിരുന്നു. എന്നിട്ടു മതിയത്രെ കുട്ടികൾ. അന്നത്തെ ആർദ്രതയിൽ അതിനു സമ്മതം മൂളാൻ ശങ്ക തോന്നിയില്ല. പക്ഷേ, ഒരു വർഷത്തോളം നിഷേധിക്കപ്പെട്ടത് ഏറ്റവും അനിവാര്യമായ ഉട ൽബന്ധമായിരുന്നു…..

ജാതകം രചന:-രഘു കുന്നുമ്മക്കര പുതുക്കാട് സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു.ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും ചോറും ഇടകലരുമ്പോൾ, സ്റ്റീൽ കിണ്ണത്തിൽ കല്ലുരയുന്ന ശബ്ദമുയരുന്നു. മുതിര അരിയ്ക്കാതെയാകും, അമ്മ കറി വച്ചിരിക്കുക. പാവം, അരിയ്ക്കാൻ മറന്നുപോയിക്കാണണം. എഴുപതിലേക്കെത്തും കാലത്ത്, ഇത്രയൊക്കെ ചെയ്തു തരാൻ അമ്മയ്ക്കു സാധിക്കുന്നതു തന്നെ മഹാഭാഗ്യം. ഓരോ ഉരുള ചവച്ചരയ്ക്കുമ്പോഴും, സംഗീത് കാത്തു; അണപ്പല്ലിനെ വല്ലാതെ കഷ്ടപ്പെടുത്താനിരിക്കുന്ന ആ കൽപ്പരുകളെ. പക്ഷേ, … Read more