ശരത്തിന്റെ മുഖത്ത്, വല്ലാത്തൊരു പ്രസാദം കുടിയേറിയിരുന്നു. കാർ സ്റ്റാർട്ടുചെയ്ത്, മുൻപോട്ടെടുത്തു. ഉടലിനെ, കാറിലെ ശീതം പൊതിയുന്നു. ഇഷ്ടമുള്ളൊരു പാട്ടു വച്ചു…….

ഋതുഭേദങ്ങൾ… എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് നഗരഹൃദയത്തിൽ തന്നെയുള്ള, പ്രസിദ്ധമായ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലുള്ള ‘ഹരിതം അസോസിയേറ്റ്സ്’ ന്റെ ഓഫീസിൽ നിന്നും, ശരത്ചന്ദ്രനും മറ്റു മൂന്നു പങ്കാളികളും ഒരുമിച്ചാണിറങ്ങിയത്. വാതിൽക്കലേക്കു നടക്കുമ്പോൾ, ഓഫീസ് മാനേജരായ അതിസുന്ദരി, ആദരവോടെ എഴുന്നേറ്റു നിന്നു. ശീതീകരിച്ച മുറിയുടെ പളുങ്കുവാതിൽ പതിയേ അടഞ്ഞു. ശരത്, മൂവരോടും യാത്ര പറഞ്ഞ്, സ്വന്തം കാറിൽ കയറി. സ്റ്റാർട്ടു ചെയ്യും മുമ്പേ, മൊബൈൽ ഫോണിൽ സ്വന്തം ബാങ്ക് അക്കൗണ്ട് ഒരിക്കൽ കൂടി പരിശോധിച്ചു. നാൽപ്പതു ലക്ഷം … Read more

അതിന്റെ കണ്ണ് തുറന്നിട്ടേ ഉള്ളൂ, അമ്മിഞ്ഞ കുടിച്ചു വളരേണ്ട സമയമാണ്..അതിന്റെ അമ്മ, കുഞ്ഞിനെ കാണാതേ വിഷമിക്കില്ലേ…….

ഒറ്റ നക്ഷത്രം…… എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “എന്തിനാ കുട്ടാ, ഈ പട്ടിക്കുഞ്ഞിനെ പെരുവഴീന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്….? അതിന്റെ കണ്ണ് തുറന്നിട്ടേ ഉള്ളൂ, അ മ്മിഞ്ഞ കുടിച്ചു വളരേണ്ട സമയമാണ്..അതിന്റെ അമ്മ, കുഞ്ഞിനെ കാണാതേ വിഷമിക്കില്ലേ….?” സ്കൂൾ വിട്ടു, കയ്യിലൊരു പട്ടിക്കുഞ്ഞുമായി വന്ന ആറാംക്ലാസുകാരൻ മകനോട് ശ്രീകല ചോദിച്ചു..അവനതിന്, പുഞ്ചിരി സമന്വയിച്ച മറുപടി നൽകി “അമ്മേ, ഇതിന്റെ അമ്മ ച ത്തുപോയിയെന്നു തോന്നുന്നു..ഞാൻ, ഇതിനെ എടുത്തുകൊണ്ടുപോന്നു. നമുക്കിതിനെ വളർത്താം..നമ്മുടെ കുറിഞ്ഞിപ്പൂച്ചയുടെ കൂടെ. അതിനെയും നമുക്ക് വഴീന്നു തന്നെയല്ലേ … Read more

മലർന്നു കിടക്കുകയായിരുന്ന ജിനേഷിൻ്റെ അ രക്കെട്ടിലേക്കു തുടയെത്തും വിധം അവൾ കാൽ ക യറ്റി വച്ചു.ജിനേഷ് അവൾക്കു നേരെ ചരിഞ്ഞു…….

വളപ്പൊട്ടുകൾ എഴുത്ത്:- രഘു കുന്നുമക്കര പുതുക്കാട് അടച്ചിട്ട ഗേറ്റിനു മുന്നിൽ കാർ വന്നു നിന്നു..ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി ജിനേഷ്, താക്കോലെടുത്ത് ഗേറ്റു തുറന്നു. ഇരുവശത്തേക്കും അകന്നു മാറുമ്പോൾ ഇരുമ്പുഗേറ്റിൽ നിന്നും കരകരയൊച്ചയുയർന്നു. ഏറെ നാൾ അടഞ്ഞു കിടന്നതിൻ്റെ ദൃഷ്ടാന്തം. തെല്ലു നീണ്ട മുറ്റത്തു കൂടെ നിരങ്ങി നീങ്ങിയ കാർ, പോർച്ചിൽ വന്നു നിന്നു..ഡോർ തുറന്ന്, ശ്രീജിതയും നവനീത് മോനും ഇറങ്ങി. ദീർഘദൂര യാത്രക്കിടയിൽ നവനീത് എപ്പോളോ ഉറങ്ങിപ്പോയിരുന്നു. ഉറക്കം മുറിഞ്ഞതിൻ്റെ കാലുഷ്യം അഞ്ചുവയസ്സുകാരൻ്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. … Read more

സുകന്യ, സ്വന്തം കൈത്തണ്ടയിൽ നിന്നും, മകളുടെ ശിരസ്സു, തലയിണയിലേക്കു ചേർത്തു വച്ചു. പതിയേ, വിനോദിനേ പുണർന്നു….

മോട്ടു ഓർ പട്ളൂ കി ജോഡി എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വിനുച്ചേട്ടാ, ഒരാഴ്ച്ച ഞാൻ വീട്ടിൽ പോയപ്പോൾ നിങ്ങൾക്കെന്നെ മിസ് ചെയ്താ…??? സുകന്യയുടെ ചോദ്യത്തിന്, വിനോദ് പുഞ്ചിരി കൊണ്ടാണ് മറുപടി നൽകിയത്….. സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. എട്ടുവയസ്സുകാരി മോളുറക്കമായിരിക്കുന്നു. പകൽ മുഴുവൻ, അമ്മവീട്ടിൽ മദിച്ചു കളിച്ചിട്ടായിരിക്കണം ഏഴരയാകുമ്പോഴേക്കും ഉറങ്ങിയത്…. മോൻ ഇനിയും ഉറങ്ങീട്ടില്ല…. മിഴികൾ കൂമ്പുന്നുണ്ട്, എങ്കിലും, കണ്ണുകൾ വിടർത്തി അവനങ്ങനേ കിടന്നു…. ” വിനുച്ചേട്ടാ, അവന് എന്തെങ്കിലും കോമഡി വീഡിയോസ് വച്ചു കൊടുക്ക്…. നിങ്ങളു … Read more

ട്രെയിനിൻ്റെ വാതിൽക്കൽ നിന്നു കൈ വീശിക്കാണിച്ചു. പതിയേ നീങ്ങുന്ന അവൾക്കൊപ്പം അയാൾ നടന്നു…

മഴ എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് …………………… “രമേഷേട്ടാ, ആരാണീ മഴ…? നിങ്ങൾക്ക്, ഒരു വാട്സ് ആപ്പ് മെസേജ് വന്നിരിക്കണൂ,അതില് ഇത്രയേ എഴുതീട്ടുള്ളൂ… ‘ഞാൻ വരുന്നു…അടുത്ത ഞായറാഴ്ച്ച..’ എന്നു മാത്രം… ആരാണ് ഏട്ടാ, ഈ മഴ….?” പ്രഭാതത്തിൽ, ഉമ്മറത്തിണ്ണയിലിരുന്നു ചായ കുടിക്കുകയായിരുന്ന രമേശൻ, ഭാര്യയുടെ ചോദ്യത്തിൽ ഒന്നു പതറി. അയാൾ വിദൂരതയിലേക്കു നോക്കി. ആർത്തിരമ്പിപ്പെയ്യുന്ന മഴയിൽ, നാട്ടുവഴി മുങ്ങിപ്പോയിരിക്കുന്നു. ചീറിയടിച്ച കാറ്റിൽ, മഴപ്പിശറുകൾ അയാളുടെ മുഖത്തു ഈറൻ പടർത്തിക്കൊണ്ടിരുന്നു. നെടുനാളായി വേനലായിരുന്നു. ഈ മഴ അപ്രതീക്ഷിതമാണ്. അയാൾ … Read more