ഗുൽമോഹറിന്റെ ചുവട്ടിൽ പുസ്തകത്താളിൽ മിഴി നാട്ടി കിടക്കുമ്പോൾ കാറ്റിൽ അടന്നു വീഴുന്ന പീതപുഷ്പങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന തന്റെ കള്ള കാമുകനെ ഇന്നവർ ശ്വാസം മുട്ടിക്കും വിധം മൂടിയിട്ടുണ്ട്…….

എഴുത്ത്:-സഖാവിന്റെ നീലാംബരി milad e-E-sherief memorial college ആലപ്പുഴ എന്ന് എഴുതിയ  MSMകോളേജ് കാവടത്തിലേക്ക് കടക്കുവാനുള്ള ആർജിന്റെ സൈഡിലെ പാർക്കിങ്ങിൽ കാർ നിർത്ത ശേഷം അവൾ ചുറ്റും മിഴികൾ ഓടിച്ചു കൊണ്ടിരുന്നു.   ഓർമ്മയുടെ കുത്തൊഴുക്കിൽ തികട്ടി വരുന്ന അത്രമേൽ പ്രിയപ്പെട്ടോരിടം ചെങ്കോടിയിൽ  വെളുത്ത മഷികൊണ്ടുള്ള, “ചെങ്കോട്ടയിലേക്ക് സ്വാഗതം” എന്ന വരികളിൽ അവളുടെ മിഴികൾ ചെന്നു നിന്നു. ആ നോവിലും അവളൊന്ന് പുഞ്ചിരിച്ചു. വർഷങ്ങൾ ഒത്തിരി മുന്നോട്ട് കുതിച്ചെങ്കിലും ഇവിടം മാറ്റമില്ലാതെ ഇന്നും അത് പോലെ തന്നെയുണ്ട്. … Read more