അത് നീമാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ..”.അവളുടെ ഉറച്ച വാക്കുകൾ കേട്ടതും മുന്നോട്ട് വന്ന അമ്മാവനെ കണ്ടതും അവൾ അയാളെ തുറിച്ചു നോക്കി…….
എഴുത്ത്:-ആദിവിച്ചു പുലർകാലത്തെ തണുപ്പ് സഹിക്കാൻ കഴിയാതെ കാറ്റിൽ ഇടക്കിടെ തെന്നിമാറുന്നഷോൾ നേരെ ഇട്ടുകൊണ്ട് വരദ അടുത്ത സീറ്റിലേക്ക് നോക്കി.അത് ഒഴിഞ്ഞു കിടക്കുകയാണെന്ന് കണ്ടവളുടെ കണ്ണുകൾ വീണ്ടും ജനാലയിലൂടെ പുറത്തേക്ക് നീണ്ടു. ദീർഘദൂരയാത്രയുടെ ക്ഷീണം അവളുടെ മുഖത്തുതെളിഞ്ഞു കാണാമെങ്കിലും അവളുടെ ചുണ്ടിലേയാ നനുത്ത പുഞ്ചിരി ക്ഷീണത്തെ ഒളിച്ചുവച്ചിരുന്നു. മടിയിലുണ്ടായിരുന്ന ബാഗിൽ നിന്ന് ഫോൺ എടുത്തുകൊണ്ടവൾ ശ്രീയേട്ടൻ എന്നനമ്പറിലേക്ക് ഡയൽ ചെയിതുഫോൺ ചെവിയോട് ചേർത്തു.ഒപോസിറ്റ് കോൾ അറ്റൻഡ് ചെയ്തതും അവളുടെ കണ്ണുകൾ വിടർന്നു. “ചേച്ചിമ്മാ…..” മറുപ്പുറത്തുനിന്ന് കൊഞ്ചലോടെയുള്ള വിളികേട്ടതും അവളുടെ … Read more