ഒന്നും അവിടം കൊണ്ട് തീർന്നില്ല. അയാൾ പിന്നേയും അവളെ നിരന്തരമായി പിന്തുടർന്നു. അവൾ പോകുന്ന വഴികളിലും അവൾ പങ്കെടുക്കുന്ന നൃത്തവേദികളിലും……..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അയാൾ ജീവിതം പങ്കിടാൻ കണ്ടെത്തിയ പെൺകുട്ടി അതീവ സുന്ദരിയായ ഒരു നർത്തകിയായിരുന്നു. പണ്ടൊരു നൃത്തവേദിയിൽ വെച്ച് അവളുടെ ചടുല ചുവടുകളിൽ കുരുങ്ങിയതാണ് അയാളുടെ കണ്ണുകൾ. അന്ന് നൂറോളം ആരാധകരുടെ ഇടയിലേക്ക് അയാളും ഉന്തിത്തള്ളിക്കയറി. ആരുടേയോ കാലിനിടയിലൂടെ നൂണുയർന്ന് അയാൾ തന്റെ പ്രേമാഭ്യർത്ഥന അവളോട് നടത്തി. ഒരു പതിവ് ചിത്രം പോലെ അതിനോടൊന്ന് ചിരിക്കുക മാത്രമേ അവൾ ചെയ്തുള്ളൂ. സംഘാടകരോട് നർത്തകിയുടെ വിലാസവും ഇരന്ന് വാങ്ങിയാണ് അയാളന്ന് … Read more

തന്റെ മുറിയിലേക്ക് കയറി കുളിക്കാനെന്നോണം ശാലിനി തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി. ഭിത്തിയിലെ വലിയ കണ്ണാടിയിൽ തെളിഞ്ഞ തന്റെ…….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ‘പതിയേ ഇറങ്ങെന്റെ ശാലിനീ… ആ കാറങ്ങ് മറിഞ്ഞുവീഴും…. ‘ കൂട്ടുകാരിൽ ഒരുവളുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ശാലിനി. അതിൽ ഒരാളുടെ കളിയാക്കലാണല്ലോ തന്നെ സ്വാഗതം ചെയ്ത തെന്ന പരാതിയോ വിഷമമോ പ്രകടിപ്പിക്കാതെ അവൾ കാറിൽ നിന്ന് ഇറങ്ങി. അഞ്ചേ മുക്കാലടി നീളത്തിൽ ശരീരഭാരം നൂറ്റിയേഴ്‌ കിലോയുണ്ട് ശാലിനിക്ക്. എന്നിരുന്നാലും ആ പെണ്ണിന്റെ ഉള്ളറിഞ്ഞവർക്ക് അറിയാമായിരുന്നു അവൾക്കൊരു തൂവലിന്റെ കനം പോലുമില്ലായെന്ന്… എല്ലാ സ്വന്തങ്ങളിലും സ്വാന്തനമാകാൻ ശാലിനിക്ക് … Read more

ഞാൻ എത്തുന്നതിനും മുമ്പേ വിദേശത്ത് എത്തിയതായിരുന്നു നാൻസി. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം തന്റെ ആഗ്രഹം പോലെ ജീവിതം നയിക്കാൻ കുഞ്ഞുമായി നാട്ടിൽ നിന്ന് വിമാനം കയറിയവളാണ് അവൾ…….

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉണർന്നപ്പോൾ ഉറക്കം മതിയായില്ല.. ബ്രഷിലേക്ക് പേസ്റ്റ് വരക്കുമ്പോഴും ക്ലോസെറ്റിൽ ഫ്ലഷ് അടിക്കുമ്പോഴും ഒന്നുകൂടി ഉറങ്ങിയാലോ എന്ന് തോന്നി. വേണ്ടാ വേണ്ടായെന്ന് ഉള്ള് പറഞ്ഞിട്ടും തലപോയി പോയി ആ ഷവറിന് മുഖാമുഖം നിന്നു. ആ പെയ്ത്തിലാണ് ഉറക്കത്തിന്റെ പിച്ചുംപേയും പറയുന്ന ബോധമൊന്ന് ഉണർന്നത്… ബ്രഡിൽ പാലൊഴിച്ച് കോരി തിന്നുമ്പോഴാണ് കാലത്ത് തന്നെ ഉണർന്ന് കുളിച്ച് വൃത്തിയുള്ള ഉടുപ്പിലേക്ക് എന്തിനാണ് കയറിയിരിക്കുന്നതെന്ന് ആലോചിച്ചത്.. പുറത്തേക്ക് ഇറങ്ങാൻ പോകുന്ന … Read more

ഓരോ ഉണർവ്വിലും ഒളിച്ചോടിപ്പോയ ആ പി ഴച്ചവളെ തന്നെ ഞാൻ ഓർക്കും. കുടുംബത്തിന് വേണ്ടി ജീവിച്ച തന്നോട് തന്നെ അവൾ ഇങ്ങനെ ചെയ്തല്ലോയെന്ന്……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ ആകെയുണ്ടായിരുന്ന മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടി പോയി. അന്വേഷിക്കാനൊന്നും എനിക്ക് തോന്നിയില്ല. പകരത്തിന് പകരമായി ഞാനും ഒന്ന് കെട്ടാൻ തീരുമാനിച്ചു. നേരെ ചൊവ്വേ പ്രേമിക്കാൻ അറിയാത്തത് കൊണ്ട് വിവാഹ ദല്ലാൾ സുഗുണനെ അങ്ങനെയാണ് ഞാൻ സമീപിക്കുന്നത്.. അവന്റെ ആഫീസിലെ സുന്ദരിയായ പെണ്ണ് എന്റെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ കുറിക്കാനായി ചോദിച്ചു. ‘പേര്…?’ “ഗംഗാദരൻ…” ‘വയസ്സ്…?’ ” ഈ ചിങ്ങത്തിൽ അമ്പത്… “ അന്ന് … Read more

അന്ന് രാത്രിയെന്നെ ബലമായി ഭോ ഗിക്കാൻ ശ്രമിച്ച കെട്ടിയോന്റെ മ ർമ്മത്തിൽ ചവിട്ടിയിട്ടാണ് ഞാനാ വീട്ടിൽ നിന്നിറങ്ങിയത്…….

എഴുത്ത് :- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അന്ന് രാത്രിയെന്നെ ബലമായി ഭോ ഗിക്കാൻ ശ്രമിച്ച കെട്ടിയോന്റെ മ ർമ്മത്തിൽ ചവിട്ടിയിട്ടാണ് ഞാനാ വീട്ടിൽ നിന്നിറങ്ങിയത്. ചവിട്ട് കനത്തിലായത് കൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ബന്ധം വേർപ്പെട്ടുവെന്നതിന്റെ കോടതിയുത്തരവ് വരുന്നതുവരെ ഞാനൊരു അഭയാർത്ഥിയെ പോലെയെന്റെ വീട്ടിൽ കഴിഞ്ഞു. അതിൽ പിന്നെയൊരു വിഭാഗമാൾക്കാർക്ക് ഞാനൊരു തികഞ്ഞ അഹങ്കാരിയായി മാറി. അതൊരു പരിചയെന്നോണം ഞാൻ ഉപയോഗിക്കാനും തുടങ്ങി. നിന്നെയൊന്നും വെറുതേയല്ലടീ നിന്റെ കെട്ടിയോനിട്ടിട്ട് പോയതെന്നും പറഞ്ഞൊരു നാൾ … Read more

വീട്ടുകാർ സൽഗുണ സമ്പന്നനാണെന്ന് പറഞ്ഞ് കെട്ടിച്ച് കൊടുത്ത തന്റെ ഭർത്താവിൽ നിന്നും കൊടും ലൈം ഗീക പീ ഡനങ്ങൾ നേരിട്ട അമ്മ എത്രയോ രാത്രികളിൽ തന്റെ……..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ പകൽ മാന്യനായ ഒരുത്തന്റെ ര തി വൈ കൃതത്തിന് ഇരയാകേണ്ടി വന്നയൊരു പാവമായിരുന്നു എന്റെ അമ്മ. തന്റെ ജീവിതത്തിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന മുറിഞ്ഞ മുഹൂർത്തങ്ങളെ അമ്മ എനിക്ക് പരിചയപ്പെടുത്തുമ്പോൾ ഞാൻ എന്റെ പതിനെട്ടാമത്തെ പിറന്നാളിന്റെ രാത്രിയിലായിരുന്നു. എല്ലാം കേട്ട് മകളൊരു തികഞ്ഞ പുരുഷവിരോധി ആകാതിരിക്കാനായിരിക്കണം എല്ലാവരും അങ്ങനെയല്ലായെന്നും കൂടി അമ്മയന്ന് കൂട്ടിച്ചേർത്തത്. ആദ്യ രാത്രിയിൽ തന്നെ ബലമായി ഭോ ഗിക്കപ്പെട്ട അമ്മയന്ന് കരുതിയത് ഇതൊക്കെ തന്നെയാണ് വിവാഹ ജീവിതമെന്നായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ … Read more

ഒറ്റ നോട്ടം കൊണ്ട് പരസ്പരം ഇഷ്ട്ടപ്പെട്ടയൊരു പ്രണയകാലം എനിക്കുണ്ടായിരുന്നു. ഒരുനാൾ ആ പ്രണയം ആയുസ്സ് മുഴുവൻ ഒരുമിച്ച് ജീവിക്കാനെന്നോണം എന്റെ കൂടെയിറങ്ങി……..

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ വിലാസം തെറ്റി വന്നയൊരു ഫോൺ കോളായിരുന്നു എല്ലാത്തിനും തുടക്കം. അപരിചിതരായ രണ്ടുപേർ തമ്മിൽ അപകടപരമായ ലോകത്തെ കുറിച്ച് വളരേ ആധികാരികതയോടെ അന്ന് സംസാരിച്ചു. ആർക്കും ആരേയും വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ചിരിക്കുമ്പോൾ അവളുടെ അടുത്ത് നിന്നൊരു കുഞ്ഞ് കാറി കരയുന്ന ശബ്ദം ഞാൻ കേട്ടു. എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് ചോദിച്ചപ്പോൾ അവളൊന്നും പറഞ്ഞില്ല. പറ്റുമെങ്കിൽ, തനിക്ക് വരാൻ പോകുന്ന ആഘോഷ നാളിൽ ഒരു സമ്മാനപ്പൊതിയുമായി വരാൻ പറ്റുമോയെന്ന് അവൾ എന്നോട് ചോദിച്ചു. ഒരിക്കൽ … Read more

അന്ന് രാത്രിയിൽ അവളെനിക്കയച്ച നീളൻ വാട്സാപ്പ് സന്ദേശത്തിൽ നീയൊക്കെയൊരു ആണാണോയെന്ന വരി മാത്രമെന്നിലവശേഷിച്ചു. അതിൽ പിന്നെ ഞാനവളെ കണ്ടിട്ടില്ല………

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പ്രേമിച്ച പെണ്ണെനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞു. ശരിയാണ്! ക ള്ളുകുടിക്കില്ല. പു കവലിയില്ല. ആരോടും കയർത്ത് സംസാരിക്കില്ല. അവളെത്ര പ്രകോപിപ്പിച്ചാലും ഒരക്ഷരം മിണ്ടില്ല. ഒരിക്കലവളുമായി തിയേറ്ററിൽ നിന്ന് സിനിമ കാണുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അവളെന്നെയന്ന് അമർത്തി ചും ബിച്ചു. ഞെട്ടലിലെന്റെ കണ്ണുതള്ളി കണ്ണട താഴെ വീണുപോയി. ധൃതിയിൽ കണ്ണട പെറുക്കിയെടുത്ത് കണ്ണിൽ പിടിപ്പിച്ചാരെങ്കിലും കണ്ടോയെന്ന് ഞാൻ പരിശോധിച്ചു. പിന്നെയെല്ലാ ധൈര്യവും സംഭരിച്ചവളെ തിരിച്ച് … Read more

നമ്മൾ ഇനി തുടർന്ന് പോയാൽ ശരിയാകില്ലെന്ന് മാത്രം ദമയന്തി ഒന്നിൽ കൂടുതൽ തവണ പറഞ്ഞു. കുഞ്ഞിന്റെ കാര്യം അഞ്ച് വർഷം കഴിഞ്ഞ് ആരുടെ കൂടെയെന്ന് തീരുമാനിക്കാമെന്നും……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കാലത്ത് കണ്ണുകൾ തുറന്നപ്പോൾ ദമയന്തിയെ കണ്ടില്ല. നാളെ വരുമ്പോൾ തനിക്കൊരു അരയന്നത്തിന്റെ പാവ വാങ്ങി വരണമേയെന്ന് പറഞ്ഞ കുഞ്ഞിനേയും കാണാതെ വന്നപ്പോൾ ഞാൻ ചെറുതായൊന്ന് പരിഭ്രമിച്ചുപോയി. രാത്രിയിൽ പരസ്പരം പിന്തിരിഞ്ഞ് കിടക്കാനുണ്ടായ കാര്യമായിരുന്നു അതിനുള്ള കാരണം… തലേന്ന് ജോലി കഴിഞ്ഞ് വരുമ്പോഴും ദമയന്തി ഉണ്ടായിരുന്നില്ല. അംഗനവാടിയിൽ പോയ കുഞ്ഞിനേം കൊണ്ട് എന്റെ അച്ഛൻ വന്നപ്പോൾ അവൾ എവിടെ പോയെന്ന് ഞാൻ അന്വേഷിച്ചു. അച്ഛനോടും പറഞ്ഞില്ലത്രേ… ഫോണിൽ വിളിച്ചിട്ട് … Read more

തോറ്റ് പോയ കാര്യമറിഞ്ഞാൽ കൊമ്പൻ മീശയും ചോ രക്കണ്ണുമില്ലാത്ത സുന്ദരനായ അമ്മാവൻ എന്റെ നടുപ്പുറം തല്ലിപ്പൊളിക്കുമെന്നാണ് ഞാൻ ആദ്യം കരുതിയത്……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ആറാം തരത്തിൽ ഞാൻ തോറ്റ് പോയെന്നുള്ളത് സത്യമാണ്. എന്നെ തോൽപ്പിച്ചതിന് പിറകിലുള്ള വെളുത്ത കൈകൾ ത്രേസ്സ്യാമ്മ ടീച്ചറുടേതായിരുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ബുദ്ധിയൊക്കെ അന്ന് എനിക്കുണ്ടായിരുന്നു. പഠിക്കാൻ ഞാൻ അത്രകണ്ട് മിടുക്കനായിരുന്നില്ലെങ്കിലും ഏഴിലേക്ക് ജയിച്ച് കയറിയ സൂരജിനേക്കാളും മാർക്ക് എനിക്കുണ്ടായിരുന്നു. ആ സങ്കടം ഞാൻ ഹെഡ് മാഷിനോട് കരഞ്ഞുകൊണ്ട് ബോധിപ്പിച്ചതാണ്. എന്നിട്ടും എനിക്ക് വീണ്ടും ആറിൽ തന്നെ ഇരിക്കേണ്ടി വന്നു. തോറ്റ് പോയ കാര്യമറിഞ്ഞാൽ കൊമ്പൻ മീശയും ചോ … Read more