നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി……

എഴുത്ത്:- മഹാ ദേവൻ

” അമ്മേ, അച്ഛൻ ചീ ത്തയാ “

നാല് വയസ്സുകാരി മാളൂട്ടി അമ്മയുടെ നെഞ്ചിൽ പേടിയോടെ പറ്റിച്ചേർന്നു വിതുമ്പുമ്പോൾ അമ്മ പതിയെ അവളുടെ മുടിയിലൂടെ തലോടി.

എന്നും കു ടിച്ച് കാല് നിലത്തുറയ്ക്കാതെ ആടിയാടി വരുന്ന, വായിൽ തോനുന്നതെല്ലാം വിളിച്ചുപറയുന്ന, കുഞ്ഞിന്റെ മുന്നിൽ വെച്ചു അമ്മയെ ആവോളം മർദിക്കുന്ന അച്ഛനെ മോളെങ്ങനെ പേടിക്കാതിരിക്കും.

അച്ഛൻ വരുമ്പോൾ കുഞ്ഞ് ഉറങ്ങിയില്ലെങ്കിൽ ” പോയി ഉറങ്ങടി ” എന്ന് കണ്ണുരുട്ടി പേടിപ്പിക്കുന്ന അച്ഛനെ ഏത് മകൾ സ്നേഹിക്കും.

നാല് വയസ്സ് മാത്രം പ്രായമായ കുഞ്ഞിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞാടുക യായിരുന്നു. അച്ഛനെന്ന പേര് പോലും ആ കുഞ്ഞിനെ ഭയപ്പെടുത്തി.

പലപ്പോഴും ആ കുഞ്ഞിക്കണ്ണുകൾ നിറച്ചവൾ പറയും ” അമ്മേ, മോൾക്ക് പേടിയാ. അച്ഛൻ ചീ ത്തയാ ” എന്ന്.

അപ്പോഴൊക്കെ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു ആശ്വസിപ്പിക്കും ആ അമ്മ.

അന്ന് മുറ്റത് കളിച്ചുകൊണ്ടിരിക്കുമ്പോൾ തല ചുറ്റി വീണ മോളെ ഞെഞ്ചിലേക്ക് വാരിയെടുത്ത്‌ ഹോസ്പിറ്റലിൽ എത്തുമ്പോൾ ആ കുഞ്ഞിചുണ്ടുകൾ മന്ത്രിച്ചത്‌ ” അച്ഛൻ വരുന്നമ്മേ, മോൾക്ക് പേടിയാകുന്നു ” എന്നായിരുന്നു.

അച്ഛനെന്ന ആ മനുഷ്യന്റെ മുഖം ആ കുഞ്ഞുമനസ്സിൽ അത്രയേറെ മുറിവോടെ ആയിരുന്നെന്ന് അറിഞ്ഞത് വളരെ വൈകിയായിരുന്നു.

ഒരിക്കൽ രാത്രി കുഞ്ഞിന്റെ നിലവിളി ആയിരുന്നു അമ്മയെ ഉണർത്തിയത്. അരികിൽ ചേർന്ന് കിടന്നിരുന്ന കുഞ്ഞു കിടന്നിടം ശൂന്യമാനെന്ന ഞെട്ടൽ ആ അമ്മയുടെ ശരീരത്തിലൂടെ കൊള്ളിയാൻപ്പോലെ പാഞ്ഞു.

” മോളെ ” എന്ന് ഉറക്കെ വിലപിച്ചവൾക്ക് മുന്നിൽ അനക്കമറ്റ കുഞ്ഞിന്റെ ശരീരം ചോ രയിൽ കുളിച്ച് കിടപ്പുണ്ടായിരുന്നു.

ആ ചോ ര പൊടിഞൊഴുകുന്നത് ആ കുഞ്ഞിശരീരത്തിന്റെ കാലുകൾ ക്കിടയിലൂടെ ആണെന്ന് കൂടി ഞെട്ടലോടെ മനസ്സിലാക്കിയ അമ്മ അവളെ വാരിപുണരുമ്പോൾ അപ്പുറത്ത് ഉ ടുതു ണിപോലുമില്ലാതെ, ഏതോ വികാരത്തിന്റെ രസ തന്ത്രത്തിൽ നിന്ന് മോചിതനാകാതെ മകളുടെ മേ നിക്കൊഴുപ്പ് ആസ്വദിച്ച ല ഹരിയിൽ ഒരു ബീ ഡിക്ക് തീ കൊ ളുത്തുകയായിരുന്നു ആ അച്ഛൻ.

അമ്മയുടെ മടിയിൽ നിശ്ചലമായി ആ കുഞ്ഞുശ രീരം കിടക്കുമ്പോൾ അവൾ പറഞ്ഞ വാക്കുകളായിരുന്നു ആ അമ്മയെ കൂടുതൽ ചുട്ടുപൊള്ളിച്ചത്….

” അമ്മേ അച്ഛൻ ചീ ത്തയാ…… “

ഒരു നാല് വയസ്സുകാരി പറയാൻ ശ്രമിച്ചത് അച്ഛന്റെ കാ മവെറിയുടെ വേദനയായിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുമ്പോൾ അമ്മയെന്ന വാക്കിനോട്, ആ പദവിയോട് അവൾക്ക് സ്വയം പുച്ഛം തോന്നി.

മു ലഞെ ട്ടുപോലും വിരിയാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളിൽ പോലും……

സ്വന്തം ചോ രയുടെ അ രകെട്ടിലാണയാൾ…..

മകളെ നഷ്ട്ടപ്പെട്ട അമ്മയുടെ വേദന അ ഗ്നിയായി മാറിയപ്പോൾ വീണ്ടും ഒരു നിലവിളി കൂടി ആ വീടിനെ നടുക്കി.

താഴെ അറ്റുവീണ ലിങ്കത്തിലേക്ക് നോക്കി അയാൾ വേ ദനയോടെ പുളയുമ്പോൾ അയാളെ നോക്കി അവൾ പൊട്ടിച്ചിരിച്ചു. പിന്നെ കയ്യിലെ മടവാൾ അവൾ സ്വന്തം കഴുത്തിൽ ചേർത്തുവലിച്ചു.

സ്വന്തം കുഞ്ഞിന്റെ വേദന അവൾ പറഞ്ഞിട്ടും മനസ്സിലാക്കാൻ കഴിയാത്ത ഞാനും ആ അമ്മയെന്ന നോവോടെ ജീവിക്കാൻ അർഹയല്ല എന്ന ഉറച്ച നിലപാടോടെ…